Connect with us

    Hi, what are you looking for?

    News

    മണ്‍മറഞ്ഞ ഭാര്യയുടെ സ്വപ്നം ലൈഫ് മിഷൻ പദ്ധതിയിലൂടെ സാക്ഷാത്കരിച്ച് നാരായണൻ.

    കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കക്കോടി ഗ്രാമപ്പഞ്ചായത്തില്‍ കക്കട്ടുകുന്നുമ്മല്‍ താമസിക്കുന്ന നാരായണന്റെ ജീവിതാവസ്ഥയാണ് ഇവിടെ വിജയഗാഥയായി ലൈഫ് മിഷൻ പദ്ധതിയില്‍ പറയുന്നത്. രണ്ട് കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന നാരായണന്റെ കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപനമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കുക എന്നത്. കൂലിപ്പണിക്കാരനായ നാരായണന്‍ ഈ സ്വപ്നസാക്ഷാത്കാരത്തിനായി ഓടി നടക്കുമ്പോഴാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ IAYഭവനപദ്ധതിയില്‍ ഗുണഭോക്താവായി ഭാര്യ ശ്രീമതി വിജയയെ തെരഞ്ഞെടുത്ത് ധനസഹായം അനുവദിച്ചത്. ആദ്യ ഗഡു അനുവദിച്ച് വീടുപണി ആരംഭിച്ചു കുറച്ചു നാളുകൾക്കുള്ളിൽ നാരായണന്റെ ഭാര്യ ശ്രീമതി വിജയ രോഗ ബാധിതയായി തീര്‍ന്നു .നിത്യ ചിലവിനു വകയില്ലാതായ നാരായണന്റെ തലയില്‍ ഇടിത്തീ പോലെയാണ് ഭാര്യക്ക് ക്യാന്‍സര്‍ ആണെന്ന ഡോക്ടറുടെ അറിയിപ്പ് പതിച്ചത് കല്‍പ്പണിക്കാരനായ നാരായണന് പണിക്കുപോകുന്ന സ്ഥലത്ത് നിന്നും കിട്ടുന്ന ദിവസക്കൂലി നിത്യചെലവിനും രണ്ട് മക്കളുടെ പഠന ആവശ്യത്തിനുപോലും തികയാത്ത അവസ്ഥയിലാണ് ഭാര്യയുടെ ചികിത്സക്കായി ഭാരിച്ച തുക കണ്ടെത്തേണ്ടി വന്നത്. കിട്ടാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം കടം വാങ്ങി ഭാര്യയുടെ ചികിത്സ നടത്തിയെങ്കിലും നാരായണന്റെ ഭാര്യ മരണത്തിന് കീഴടങ്ങി.മാനസികമായും സാമ്പത്തികമായും ശാരീരികമായും അവശനായ നാരായണന്‍ ഭവന നിര്‍മ്മാണമെന്ന സ്വപ്നം ഉപേക്ഷിക്കുകയും ചെയ്തു. ഈ സമയത്താണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാരായണന്റെ ഭവനനിര്‍മ്മാണം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. മാനസികമായി തകര്‍ന്ന നാരായണന് മാനസിക ധൈര്യം പകര്‍ന്ന് ഭവന നിര്‍മ്മാണത്തിന് തയ്യാറെടുപ്പിക്കുക എന്നതായിരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍പിലുള്ള ആദ്യ കടമ്പ. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിരന്തര ഇടപെടലുകള്‍ക്ക് ശേഷമാണ് നാരായണന്‍ വീടുപണി നടത്താന്‍ തയ്യാറായത്. ലൈഫ് മിഷന്റെ ആദ്യ ഗഡു തുക കൈപ്പറ്റി ഭവനനിര്‍മ്മാണം പുനരാരംഭിച്ച നാരായണന്‍ വിശ്രമം എന്തെന്നറിയാതെ ജോലി ചെയ്ത്, 6 മാസത്തിനകം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. സ്വന്തമായി അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് ചെയ്ത വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ലൈഫ് മിഷന്‍ പദ്ധതി നിമിത്തമായത് അഭിമാനകരമായാണ് നാരായണന്‍ കാണുന്നത്. നാരായണന്റെ മനോധൈര്യവും ഇച്ഛാശക്തിയും മറ്റുള്ളവര്‍ക്ക് ഒരു മാത്യക കൂടിയാണ്. ജീവിതത്തില്‍ സ്വന്തമായി ഒരു ഭവനത്തില്‍ താമസിക്കുക എന്ന തന്റെ ഭാര്യയുടെ തീവ്രമായ ആഗ്രഹം 6 മാസത്തിനുള്ളില്‍ സഫലീകരിച്ചപ്പോള്‍ തന്റെ ഭാര്യ കൂടെ ഇല്ല എന്ന വിഷമം നാരായണനെ അലട്ടുന്നുണ്ടെങ്കിലും തന്റെ മക്കള്‍ക്ക് അടച്ചുറപ്പുള്ള ഭവനത്തില്‍ താമസിക്കാന്‍ കഴിയുന്നതില്‍ നാരായണന് ചാരിതാർഥ്യമുണ്ട്.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...