Connect with us

    Hi, what are you looking for?

    Exclusive

    സിപിഎം അംഗങ്ങളില്‍ വന്‍ വർധനവ്.

    cpm flag

    പാർടിയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ചാണ് ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് സമാപിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംസ്ഥാനത്ത് പാർടി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദമായ പരിശോധനയാണ് സമ്മേളനത്തിൽ നടന്നത്. 41 പ്രതിനിധികൾ പങ്കെടുത്ത എട്ടു മണിക്കൂർ നീണ്ടുനിന്ന പൊതുചർച്ചയാണ് നടന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾകൂടി ഉൾപ്പെടുത്തി പ്രതിനിധികൾ ഏകകണ്‌ഠമായി റിപ്പോർട്ട് അംഗീകരിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഈ സമ്മേളനത്തിന്റെ സവിശേഷത നവകേരളം രൂപപ്പെടുത്തുന്നതിനുള്ള പാർടി കാഴ്‌ചപ്പാട് അവതരിപ്പിച്ചു എന്നതാണ്. 1956നു ശേഷം ആദ്യമായാണ് ഇത്തരമൊരു വികസന കാഴ്‌ചപ്പാട് പാർടി സമ്മേളനം ചർച്ച ചെയ്‌ത്‌ അംഗീകരിക്കുന്നത്. വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച 19 പ്രമേയവും സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു
    കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പ്രവർത്തനങ്ങളാണ് സമ്മേളനം വിലയിരുത്തിയത്. 22-ാം പാർടി കോൺഗ്രസ് ചേർന്നപ്പോൾ മുന്നോട്ടുവച്ച നയം ബി ജെ പിക്കും കോൺഗ്രസിനുമെതിരെ ഇടതുപക്ഷ മതനിരപേക്ഷശക്തികളുടെ കൂട്ടായ്‌മ വളർത്തിയെടുക്കുക എന്നതായിരുന്നു.

    Watch True Tv Kerala News on Youtube and subscribe regular updates

    ആ തീരുമാനം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കാൻ ഈ കാലയളവിൽ സാധ്യമായി. പാർടി നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൂടുതൽ ജനവിഭാഗങ്ങളെയും രാഷ്‌ട്രീയ കക്ഷികളെയും അണിനിരത്തുന്നതിനും ബി ജെ പിയുടെ വളർച്ചയ്‌ക്ക്‌ തടയിടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി. ബി ജെ പിയെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന്‌ മാറ്റിനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർച്ചയായി രണ്ടാംതവണയും ചരിത്രത്തിലാദ്യമായി അധികാരത്തിൽ എത്തിക്കാനും സാധ്യമായി. ഇതുവഴി കഴിഞ്ഞ പാർടി കോൺഗ്രസ് മുന്നോട്ടുവച്ച നയം ഫലപ്രദമായി നടപ്പാക്കാനായി എന്ന കാര്യം സമ്മേളനം വിലയിരുത്തി.
    പാർടിയുടെ അടിത്തറയും ഈ കാലയളവിൽ വികസിച്ചു. മറ്റു പാർടികളിൽപ്പെട്ട നേതാക്കളും അനുഭാവികളും സിപിഐ എമ്മിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പാർടിയുടെ സംഘടനാ സംവിധാനവും കേഡർമാരുടെ എണ്ണവും വർധിച്ചുവരുന്ന സ്ഥിതിയാണ് സമ്മേളന പരിശോധനയിൽനിന്ന് വ്യക്തമാകുന്നത്. പാർടി മെമ്പർഷിപ്പിൽ 60,749 അംഗങ്ങളുടെ വർധനയും ബ്രാഞ്ചുകളുടെ കാര്യത്തിലുള്ള 3682 എണ്ണത്തിന്റെ വർധനയും ഇതാണ് വ്യക്തമാക്കുന്നത്. ഈ വളർച്ചയ്‌ക്കനുസരിച്ച് ലോക്കൽ കമ്മിറ്റികളുടെ കാര്യത്തിൽ 121 എണ്ണത്തിന്റെ വർധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    അമൽ.കെ.ജി

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...