Connect with us

    Hi, what are you looking for?

    Investigation

    സർക്കാരിൻ്റെ വ്യാജ ഉത്തരവുണ്ടാക്കി ഭവനനിർമ്മാണ ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമം; പിന്നിൽ ഉന്നതരോ? പൊലീസ് അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: സർക്കാരിൻ്റെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി ഭവനനിർമ്മാണ ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. പാവങ്ങൾക്ക് വീടു വെക്കാനുള്ള ‘ഗൃഹശ്രീ’ പദ്ധതിയുടെ തടഞ്ഞുവച്ച പണം അനുവദിക്കാണമെന്നാവശ്യപ്പെട്ടാണ് വ്യാജ ഉത്തരവ് ഇറക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    ഒരു മാസം മുൻപാണ് ഭവനനിർമ്മാണ ബോർ‍ഡിൻെറ ജില്ലാ ഓഫീസുകളിൽ ഇ മെയിലായി വ്യാജ ഉത്തരവ് വന്നത്. ‘ഗൃഹശ്രീ പദ്ധതിയുടെ കീഴിൽ നിർമ്മിച്ചിട്ടുള്ള 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ തുടർ ഗഡുക്കൾ നൽകി ഉത്തരവാകുന്നു’- ഇങ്ങനെയാണ് മെയിൽ വന്നത്.

    ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവായതിനാൽ പണം നൽകാനുളള്ള നടപടിയും ആരംഭിച്ചു. പക്ഷെ പിന്നീടാണ് മനസിലായത് ഈ സർക്കാർ ഉത്തരവ് വ്യാജമായിരുന്നുവെന്ന്.

    ബിപിഎൽ വിഭാഗത്തിലുള്ള വീട് ഇല്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന ഭവനനിർമ്മാണ ബോർഡിൻ്റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ട് ലക്ഷം രൂപ ബോ‍ർഡിൽ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ട് ലക്ഷത്തിൽ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന.

    കെട്ടിടത്തിൻ്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് അടച്ച പണത്തിന് പുറമേ രണ്ടു ലക്ഷം രൂപ ബോ‍ർഡ് സബ്സിഡി നൽകും. 83 ച.മീറ്റർ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയിൽ അനുമതി. അതിനു മുകളിൽ വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ചാൽ ഗഡുക്കൾ നൽകിയില്ല.

    കൂടാതെ കെട്ടിടത്തിൻ്റെ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും പരിശോധിച്ച് പണം നൽകണമെന്നാണ് ചട്ടം. എന്നാൽ കാലങ്ങളായി ജില്ലാ ഓഫീസുകളിലെ എഞ്ചിനീയർമാർ പലപ്പോഴും അതു ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് ആരോപണം.

    അടുത്തിടെ ബോർഡിൽ പുതുതായെത്തിയ എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ 83 ച.മീറ്ററിന് മുകളിൽ തറവിസ്തീർണ്ണമുള്ള 100 ലേറെ കെട്ടിടങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് കെട്ടിടങ്ങൾക്കുള്ള സഹായം ബോർഡ് നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് 83 ച.മീറ്റർ നിബന്ധന 100 ആക്കിയുള്ള വ്യാജ ഉത്തരവ് വരുന്നത്.

    സർക്കാർ ഇ-മെയിലിനു സമാനമായി ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഉത്തരവെത്തിയത്. അതുകൊണ്ട് തന്നെ വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളത്. ഇതനുസരിച്ച് ജില്ലാ ഓഫീസർമാർ തടഞ്ഞുവച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പണം നൽകാനായി ബോർഡ് ആസ്ഥാനത്തുനിന്നും അനുമതി തേടി.

    തടഞ്ഞുവച്ചിരിക്കുന്ന പണം അനുവദിക്കാമെന്ന് ബോ‍ർഡ് ആസ്ഥാനത്തുനിന്നും ഉത്തരവ് നൽകിയ ശേഷമാണ് വ്യാജ ഉത്തരവിനെ കുറിച്ച് ബോ‍ർഡ് ആസ്ഥാനത്തെ ഉന്നതർപോലും അറിയുന്നതെന്നാണ് വിവരം.

    എന്നാൽ സെക്രട്ടറിയേററിൽ നിന്നും ഇത്തരമൊരു ഉത്തരവിറങ്ങിയിട്ടില്ലെന്ന കാര്യം വ്യക്തമായതോടെ പണം നൽകരുതെന്ന് ബോ‍ർഡ് ആസ്ഥനത്തുനിന്നും നിർദേശം നൽകുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്.

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...