Connect with us

    Hi, what are you looking for?

    News

    പാലാ കടനാട് – കാവുങ്കണ്ടം, 30 ഏക്കറോളം സ്ഥലത്തിന് തീയിട്ട സംഭവത്തിൽ . കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് എം.എൽ.എ മാണി സി കാപ്പൻ

    പാലാ കടനാട് – കാവുങ്കണ്ടം   പാറമട ലോബികൾ വേനലിന്റെ മറവിൽ 30 ഏക്കറോളം സ്ഥലത്തിന് തീയിട്ടതായുള്ള പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ
    എം എൽ എ മാണി സി കാപ്പൻ നിർദ്ദേശം നൽകി. മനുഷ്യത്തരഹിതമായ ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലന്നും സാമൂഹ്യവിരുദ്ധരെ കർശനമായി നേരിടുമെന്നും എം എൽ എ വ്യക്തമാക്കി.

    കടനാട്‌ – കാവുങ്കണ്ടം പ്രദേശത്തു സജീവമായിട്ടുള്ള പാറമട ലോബികൾ തുച്ഛമായ വിലക്ക് സ്ഥലം വാങ്ങി ആളുകളെ ഒഴിപ്പിക്കുന്നത് ഇവിടെ പതിവാണ് . ഇതിനു തയാറാകാത്തവരെ ഒഴിപ്പിക്കുന്നതിനായി കൃഷി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകണം തീ ഇട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചു ദിവസങ്ങളായി 30 ഓളം ഏക്കർ സ്ഥലമാണ് ഇതുവരെ അഗ്നിക്കിരയായത്. പാറമട ലോബിയുടെ മനുഷ്യത്തരഹിതമായ ഈ പ്രവർത്തി ട്രൂ ടി വിയാണ് പുറം ലോകത്തെയറിയിച്ചത്. തുടർന്ന് ഇന്ന് ഉച്ചയോടെ എം എൽ എ മാണി സി കാപ്പന്റെ നേതൃത്തത്തിൽ ഉള്ള സംഘം കടനാട്‌, എരുമാപ്രാ, മൂന്നിലവ്, നീലൂർ തുടങ്ങി തീപിടുത്തമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയും ഇതിനെതിരെ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തു .

    പുരയിടങ്ങൾക്കു തീയിട്ടത് അന്വേഷിക്കാനെത്തിയ എം എൽ എയോട്, പ്രദേശത്ത് പാറപൊട്ടിക്കാൻ കരാറെടുത്തവർ തീയിട്ടതാണെന്നു പ്രദേശവാസികൾ പറഞ്ഞു. തീ ഉയരുന്നത് കണ്ട് നോക്കിയപ്പോൾ ചിലർ ഓടിപ്പോകുന്നത് കണ്ടതായും ഇവർ പറയുന്നു.
    തങ്ങളെ സ്ഥലത്തു നിന്നും ഒഴിവാക്കാനും സ്ഥലം സ്വന്തമാക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ തീയിടൽ എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. തീ പടരുന്ന വിവരം അറിയിച്ചതിനെ തുടർന്ന് വന്ന ഫയർ എഞ്ചിനു കടന്നു പോകേണ്ട പൊതുവഴി ഗേറ്റ് വച്ചു അടച്ചു പൂട്ടിയിരുന്നതിനാലാണ് തീ ഇത്രയും പടർന്നതെന്നു നാട്ടുകാർ പറഞ്ഞു . പ്രദേശവാസികളുടെ കൃഷിയിടങ്ങൾ ഉൾപ്പടെ ഒട്ടേറെ സ്ഥലം കത്തി നശിച്ചു.

    കർഷകർക്ക് നഷ്ടപരിഹാരം കിട്ടാൻ വകുപ്പുണ്ടോയെന്നു പരിശോധിക്കുമെന്നും ഇതിനു വേണ്ട അപേക്ഷകൾ കൃഷി, വില്ലേജ് ഓഫീസുകളിൽ നൽകണമെന്നും മാണി സി കാപ്പൻ കൃഷി നഷ്ടം സംഭവിച്ച പ്രദേശവാസികളോട് ആവശ്യപ്പെട്ടു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടം, ഷാർളി മാത്യു, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവരും മാണി സി കാപ്പനൊപ്പം ഉണ്ടായിരുന്നു. തീയിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവരെ വെറുതെ വിടില്ലന്നും എം.എൽ.എ മാണി സി കാപ്പൻ ട്രൂ ടി വിയെ അറിയിച്ചു .

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...