കണ്ണൻ ഗോപിനാഥനെ ജനങ്ങൾക്ക് സുപരിചിതമാണ്. കാശ്മീർ വിഷയത്തിൽ രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോവിഡ് 19 ആശങ്ക ജനിപ്പിക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.
കൊറോണ വൈറസ് രാജ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ കണ്ണൻ ഗോപിനാഥന്‍റെ സേവനവും അനിവാര്യമാണ് എന്ന നിലപാട് മുൻനിർത്തിയാണ് സർക്കാർ അദ്ദേഹത്തോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്
ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നും, സന്നദ്ധപ്രവർത്തകനായി സർക്കാരിന് എല്ലാ പിന്തുണയും നല്‍കാമെന്നും കണ്ണൻ ട്വിറ്ററിൽ കുറിച്ചു.തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നത് കൂടുതൽ ദ്രോഹിക്കാനും വായടപ്പിക്കാനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദാദ്ര നാഗർ ഹവേലി ഊർജ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കണ്ണൻ രാജി വച്ചത്. എന്നാൽ രാജി ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. അപേക്ഷ അംഗീകരിച്ചാൽ മാത്രമേ രാജി പ്രാബല്യത്തിൽ വരൂ എന്നും സർക്കാർ കണ്ണനയച്ച കത്തിൽ വിശദീകരിക്കുന്നുണ്ട്. ദുരന്തനിവാരണ നിയമം ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.സർക്കാരിന്റെ ആവശ്യം ശക്തമാണെങ്കിലും തന്റെ നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് കണ്ണൻ ഗോപിനാഥ്.

You must be logged in to post a comment Login