Connect with us

    Hi, what are you looking for?

    News

    ഏഴ് മാസമായി കോമയിൽ കിടന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി

    കോമയിലായിരുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന 23 കാരി കഴിഞ്ഞ ആഴ്ചയാണ് ഡൽഹിലെ എയിംസിൽ പ്രസവിച്ചത്. റോഡപകടത്തിൽ മസ്തിഷ്ക ക്ഷതം സംഭവിച്ച ഉത്തർപ്രദേശ് സ്വദേശിനി ട്രോമ സെന്ററിൽ 7 മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. പെൺകുട്ടി പൂർണ ആരോഗ്യവതിയാണെന്ന് എയിംസ് ഡോക്ടർമാർ അറിയിച്ചു.

    ഹെൽമറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കെയാണ് ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. യുവതിയുടെ ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. മാർച്ചിലായിരുന്നു സംഭവം. അപകടത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ എയിംസ് ട്രോമ സെന്ററിൽ നാല് മേജർ ബ്രെയിൻ സർജറികൾക്ക് വിധേയയായി. ജീവൻ രക്ഷിച്ചെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തന്നെ തുടർന്നു.

    ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് എയിംസിൽ എത്തുമ്പോൾ സ്ത്രീ 40 ദിവസം ഗർഭിണിയായിരുന്നു. ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ പരിശോധനയിൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി. കുട്ടി വേണോ അതോ ഗർഭച്ഛിദ്രത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കാൻ ഭർത്താവിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. രണ്ട് പേരും വേണമെന്ന് ഭർത്താവ് മറുപടി നൽകി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കാൻ ആരംഭിച്ചു.

    ഗർഭാവസ്ഥയുടെ എട്ടര മാസത്തിനുള്ളിൽ ഒക്ടോബർ 20 ന് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. സാധാരണ പ്രസവമാണ് നടന്നത്. യുവതി ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മയ്ക്ക് മുലയൂട്ടാൻ കഴിയില്ല. നിലവിൽ കുപ്പിയിലാണ് പാൽ നൽകുന്നത്. ആശുപത്രിയിൽ നിന്ന് അബോധാവസ്ഥയിൽ വീട്ടിലേക്ക് മടങ്ങുന്ന 15 ശതമാനം രോഗികൾക്കും ബോധം തിരിച്ചുകിട്ടാൻ ആറുമാസം മുതൽ ഒരു വർഷം വരെ വേണ്ടിവരുന്നതായി എയിംസ് ട്രോമ സെന്റർ ന്യൂറോ സർജൻ ഡോ.ദീപക് ഗുപ്ത പറഞ്ഞു.

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...