വ്യാജ മദ്യം നിർമ്മിച്ചതിനു മുൻ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിലായി . സർവീസിൽ നിന്നു പിരിച്ചുവിട്ട മുൻ എക്സൈസ് ഉദ്യോഗസ്ഥനായ കായംകുളം കൃഷ്ണപുരം കാപ്പിൽ സ്വദേശി ഹാരി ജോൺ ആണു പിടിയിലായത്. ഇയാളെ സമാന കേസുകളിൽ മുൻപും പിടികൂടിയിട്ടുണ്ട്.
ലേബലുകളും 500 ലീറ്റർ വ്യാജമദ്യവും ഇയാളുടെ പക്കൽ നിന്ന് എക്സൈസ് പിടികൂടിയെന്നാണ് വിവരം. കൊല്ലം സ്വദേശിയായ രാഹുൽ നേരത്തെ 28 കുപ്പി മദ്യവുമായി കൊല്ലത്തു പിടിയിലായിരുന്നു. ഹാരിയെ പിടികൂടിയത് ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ്. തമിഴ്നാട്ടിൽനിന്നു സ്പിരിറ്റ് എത്തിച്ചാണു ഇയാൾ വ്യാജമദ്യം നിർമിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

You must be logged in to post a comment Login