Connect with us

    Hi, what are you looking for?

    News

    നിത്യാനന്ദയുടെ ആശ്രമത്തിൽ പെണ്‍കുട്ടിയുടെ മരണം, പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങൾ ഇല്ല !

    ചെന്നൈ : വിവാദ ആൾ ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ വെച്ചുള്ള തന്റെ മകളുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് അമ്മ ഝാൻസിറാണി. നിരവധി പീഢനങ്ങളും കൊലപാതകങ്ങളും ആശ്രമത്തിൽ നടക്കുന്നുണ്ടെന്ന് ആശ്രമത്തിൽ നിന്നും രക്ഷപ്പെട്ട നിത്യാനന്ദയുടെ അനുയായികൾ തന്നെ വ്യക്തമാക്കിയിട്ടുള്ള  കാര്യമാണ്. കുറ്റക‍ൃത്യങ്ങൾക്ക് കൂട്ടുനിന്ന അനുയായികൾ തന്നെ ഇപ്പോൾ തെളിവുകൾ സഹിതം നിത്യാനന്ദയുടെ ക്രൂരതകൾ പുറത്തുവിടാൻ തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും വേദനാജനകമാണ് ഝാൻസി റാണി എന്ന ഈ അമ്മയുടെ കഥ. ഝാൻസി റാണിയുടെ മകൾ സം​ഗീതയ്ക്ക് ചെറുപ്പം മുതലേ ഈശ്വഭക്തി കൂടുതലായിരുന്നു. ആശ്രമ അന്തരീക്ഷത്തിൽ ജീവിക്കാൻ ഒരുപാട് ആ​ഗ്രഹിച്ച അവളെ പഠനത്തിന് ശേഷം ഒരു മാസത്തെ കാലാവധിക്കാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ കഴിയുന്നതിനായി ആ അമ്മ പറഞ്ഞയച്ചത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വരാത്ത മകളെ തേടിയെത്തിയ അമ്മയോട് എനിക്ക് ഇവിടം ഒരുപാടിഷ്ടപ്പെട്ടു കുറച്ചു കാലം കൂടി നിന്നിട്ട് വീട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞ് സം​ഗീത മടക്കിയയച്ചു. എന്നാൽ പിന്നീട് മകളെ സന്യാസി വസ്ത്രം ധരിച്ചാണ് ആ അമ്മ കണ്ടത്. അമ്മയുടെ മുമ്പിൽ വച്ച് തന്നെ മാതാപിതാക്കൾക്ക് ബലി ഇട്ട് അവൾ ആശ്രമത്തിലെ അന്തേവാസിയായി. നിത്യാനന്ദയുടെ ആശ്രമ പ്രർത്തനങ്ങളും പ്രസം​ഗങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഇടുക എന്നൊരു ജോലികൂടി അവൾക്ക് അവിടെയുണ്ടായിരുന്നു. എന്നാൽ പിന്നീട് ചെന്നപ്പോൾ മകളുടെ കാലിലും മറ്റും ക്രൂരമർദനമേറ്റ പാടുകൾ കാണുകയും ആശ്രമ ജീവിതം അവസാനിപ്പിച്ചു കൂടെ പോരുവാൻ മകളോടു പറയുകയും ചെയ്തു ആ അമ്മ. എന്നാൽ നിത്യാനന്ദയും നടി രജ്ഞിതയും തമ്മിലുള്ള വീ‍ഡിയോ പുറത്ത് വിട്ടത് സം​ഗീതയാണെന്നും അതിൽ വ്യക്തത വരും വരെ സം​ഗീതയെ കൊണ്ടുപോവാൻ പറ്റില്ലായെന്നും ആശ്രമത്തിൽ നിന്നും അറിയിച്ചു. പക്ഷേ പിന്നീട് ആ അമ്മ കേട്ടത് മകൾ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ്. മൃതദേഹം വിട്ടു നൽകില്ലായെന്ന് നിത്യാനന്ദ പറഞ്ഞുവെങ്കിലും ഝാൻസി റാണി സമ്മതിക്കാത്തതുമൂലം ആശ്രമത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്തതിനു ശേഷം വിട്ടു നൽകുകയായിരുന്നു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഝാൻസി റാണി കൊടുത്ത പരാതിയിന്മേൽ റീ പോസ്റ്റുമാർട്ടം നടത്തിയപ്പോൾ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. 2014 ൽ ആയിരുന്നു സം​ഗീതയുടെ മരണം. ആ അമ്മ ഇപ്പോഴും നീതിയ്ക്കായി കാത്തിരിക്കുകയാണ്. പെൺകുട്ടികളെ ലൈം​ഗിക പീഢനത്തിന് ഇരയാക്കിയെന്ന കേസിൽ നിത്യനാന്ദ ഇപ്പോൾ ഒളിവിലാണ്. നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്....

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...