Connect with us

    Hi, what are you looking for?

    News

    കോവിഡ് : സ്റ്റേഡിയം നിറയെ മൃതദേഹങ്ങളുമായി സ്‍പെയിൻ , അമേരിക്കയില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു.

     

    കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് സ്പെയിനിലും ഇറ്റലിയിലും ആണ് . ഓരോ ദിവസം ആയിരക്കണക്കിനാളുകളാണ് രോഗികളാകുന്നത് മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു. സ്‍പെയിനിലും ഇറ്റലിയിലും മരണസംഖ്യ ചൈനയേക്കാള്‍ വളരെ കൂടുതലായിരിക്കുകയാണ്. മരണനിരക്ക് ഒരോ ദിവസവും ഉയരുകയാണ്. രാജ്യം കൊവിഡിന്‍റെ പിടിയിലായതോടെ ജനങ്ങള്‍ മുഴുവൻ വീടുകളില്‍ തന്നെ കഴിയുകയാണ്. വൈറസിന്‍റെ അടുത്ത ആസ്ഥാനമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ അമേരിക്കയിൽ സ്ഥിതി ഇപ്പോൾ അതീവ ഗുരുതരമാണ്. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും രോഗികളാകുന്നത്

    വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലേക്കാള്‍ കൂടുതല്‍ മരണമാണ് വലിപ്പത്തിലും ജനസംഖ്യയിലും ചെറിയ രാജ്യങ്ങലായ ഇറ്റലിയിലും സ്‍പെയിനിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‍പെയിനിലും ഇറ്റലിയിലും വളരെ കുറഞ്ഞ ദിവസം കൊണ്ടാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. . ചൈനയില്‍ ആകെ 81285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3827 പേരാണ് മരിച്ചത്. ബാക്കി 74051 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ഇറ്റലിയില്‍ 74386 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 7503 പേർ മരിച്ചു. സുഖംപ്രാപിച്ചത് 9368 പേര്‍. സ്‍പെയിനില്‍ 49515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവർ 3647. രോഗം ഭേദമായത് 5367 പേര്‍ക്കാണ്.

    നൂറുകണക്കിനാളുകള്‍ ഓരോ ദിവസവും മരിക്കാന്‍ തുടങ്ങിയതോടെ മൃതദേഹങ്ങള്‍ സ്‍പെയിനില്‍ കുമിഞ്ഞുകൂടുകയാണ്. സംസ്‍കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിടുന്ന കാഴ്‍ചയാണ് രാജ്യത്തെങ്ങും ഇപ്പോൾ. വൈറസ് ബാധിച്ച് മരിക്കുന്നതിനാൽ ശരിയായ ക്രമീകരണങ്ങള്‍ പാലിച്ച് മാത്രമെ മൃതദേഹം സംസ്‍കരിക്കാനാകൂ. ഇത്കൊണ്ട് മൃതദേഹങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കേണ്ടിവരും. മൃതദേഹങ്ങള്‍ സംസ്‍കരിക്കുന്ന സേവനകേന്ദ്രമായ മാഡ്രിഡ് മുനിസിപ്പല്‍ ഫ്യൂണറല്‍ സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരത്തിലെ 14 സെമിത്തേരികളും രണ്ട് ഫ്യൂണറല്‍ പാര്‍ലറുകളും നടത്തുന്ന ഇവർ ജീവനക്കാര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള ഉപകരണങ്ങളില്ലാത്തതിനാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് മൃതദേഹങ്ങള്‍ ശവപ്പെട്ടികളില്‍ അടക്കം ചെയ്‍ത് കൊണ്ടുവന്നാല്‍ മാത്രമെ സംസ്‍കാരം അനുവദിക്കൂ എന്നാണ് ഇവര്‍ പറയുന്നത്.

    ശവസംസ്‍കാരത്തിന് വഴികളില്ലാതെ വന്നതോടെയാണ് സ്‍പാനിഷ് സൈന്യം മാഡ്രിഡിലെ പലാഷ്യോ ദെ ഹിയെലോ എന്ന ഐസ് റിങ്ക് എറ്റെടുത്തത്.മൃതദേഹങ്ങള്‍ ഇപ്പോൾ ഈ സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് . ഐസ് പാലസ് (മഞ്ഞ് കൊട്ടാരം) എന്ന് അര്‍ഥം വരുന്ന പലാഷ്യോ ദെ ഹിയെലോ ഇപ്പോല്‍ താത്കാലിക സൈനിക യൂണിറ്റാണ്. കുട്ടികളും മുതിര്‍ന്നവരും കുറച്ചുദിവസം മുമ്പ് വരെ കളിച്ചിരുന്ന ഇടമാണ് ഇന്ന് ശവപ്പറമ്പായി മാറിയിരിക്കുന്നത്. ഐസ്‍ ഹോക്കിയും സ്‍കേറ്റിങ്ങും കളിച്ച് ആളുകൾ ഉല്ലസിച്ചിരുന്ന സ്ഥലം മരവിച്ച മൃതദേഹങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാക്കിയിരിക്കുകയാണ് സ്‍പെയിന്‍. . . . . !

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...