Connect with us

    Hi, what are you looking for?

    News

    ഏക മകനെ മരണം കവർന്ന സങ്കടം മറക്കാൻ 54-ാം വയസ്സിൽ ലളിതക്കു കൂട്ടായി ഇരട്ടകണ്മണികൾ !

    തൃശൂർ:  ഏക മകനെ മരണം കവർന്ന സങ്കടം മറക്കാൻ 54-ാം വയസ്സിൽ ലളിതക്കു കൂട്ടായി ഇരട്ടകണ്മണികൾ ” ഞങ്ങളുടെ ഗോപിക്കുട്ടന് പകരം ദൈവം തന്നതാണ് ഇവരെ. ഒരാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നു തന്നെ വിളിക്കും, ഒരാളെ ഗോകുൽകുട്ടനെന്നും ”  പറയുന്നത് തൃശൂർ സ്വദേശികളായ മണിയും ഭാര്യ ലളിതയും. മണിക്കും ഭാര്യക്കും അവരുടെ ജീവിതത്തിൽ പ്രതീക്ഷയായി ആകെ ഉണ്ടായിരുന്നത് അവരുടെ ഏക മകൻ ഗോപിക്കുട്ടനായിരുന്നു. എന്നാൽ 2017 മെയ് 17 ന് ഗോപിക്കുട്ടൻ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഗോപിക്കുട്ടൻ മരിച്ചു. ഇതോടെ ഇവരുടെ ജീവിതത്തിലെ പ്രകാശം നഷ്ടപ്പെട്ടു. തങ്ങളുടെ ജീവിതം ഇവിടെ തീർന്നു എന്നു തോന്നിതുടങ്ങിയതോടെ ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം ശക്തമായി. എന്നാൽ 35-ാം വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള ഏക വഴി കൃത്രിമഗർഭധാരണം (IVF) മാത്രമായിരുന്നു. ബീജവും അണ്ഡവും ശരീരത്തിന് പുറത്ത് വെച്ച് സംയോജിപ്പിച്ച് ഭ്രൂണത്തെ പിന്നീട് ഗർഭ പാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണ് IVF. 40 ശതമാനം മാത്രം വിജയ സാധ്യതയുള്ള ഈ ചികിത്സ വലിയ ചിലവ് ഉള്ളതാണ്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തിയിരുന്ന മണിക്ക് ചികിത്സയ്ക്ക് വേണ്ടിവരുന്ന ചിലവ് താങ്ങാൻ കഴിയുമായിരുന്നില്ല. എങ്കിലും ആഗ്രഹം അത്ര വലുതായതു കൊണ്ട് അവർ പ്രതീക്ഷ കൈവിടാതെ ഗൈനക്കോളജിസ്റ്റായ ഡോ.കൃഷ്ണൻ കുട്ടിയെ കാണാൻ പോയി. “ചികിത്സ സൗജന്യമായി ചെയ്തു തരാം മരുന്നിന്റെ പണം മാത്രം നൽകിയാൽ മതി”യെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇതോടെ ചികിത്സ ആരംഭിച്ചു. ഏഴുമാസം നീണ്ടു നിന്ന ചികിത്സ വിജയം കണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ ലളിത മൂന്നു കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു. പക്ഷേ ഒരു കുഞ്ഞിനെ ഗർഭ കാലത്തു തന്നെ നഷ്ടപ്പെട്ടു. അതോടെ നവംബർ മാസം രണ്ടാം തീയതി ലളിതയെ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. 34-ാം ആഴ്ചയിൽ ഡോക്ടർ മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ പുറത്തെടുത്തു. ജനിച്ചപ്പോൾ ശരീര ഭാരം കുറവായിരുന്നെങ്കിലും ഇപ്പോൾ പൂർണ ആരോഗ്യവന്മാരാണ് കുഞ്ഞുങ്ങൾ. തലോരിയിൽ ഉള്ള വീട് വൃത്തിയാക്കി കുഞ്ഞുങ്ങളുമായി അങ്ങോട്ടു പോകണം എന്ന് മണി പറയുന്നു.  ഇപ്പോള്‍  അവർ ഒളരിയിലുള്ള നേഴ്സിംഗ് ഹോമിൽ ആണ് താമസിക്കുന്നത്. ” കുഞ്ഞുങ്ങൾക്ക് ഇവിടുത്തെ നേഴ്സുമാർ പേരിടാം എന്നു പറഞ്ഞിട്ടുണ്ട് ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ” സന്തോഷത്തോടെ മണി പറയുന്നു.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...