ന്യൂഡൽഹി : 2019 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി. നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് ഒന്നാം സ്ഥാനത്ത് കേരളം വീണ്ടും ഇടംപിടിച്ചത്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മാനദണ്ഡങ്ങളിൽ കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക.
70 സ്കോറുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് . കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡീഗഡാണ് ഏറ്റവും മുന്നില്‍ . സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ഹിമാചൽ പ്രദേശും മൂന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശുമാണ്. അതേസമയം ബിഹാര്‍, ജാര്‍ഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മോശം പ്രകടനമാണ് കഴിഞ്ഞ കൊല്ലം കാഴ്ചവെച്ചത്. ഉത്തര്‍പ്രദേശ്, ഒഡീഷ, സിക്കിം, എന്നീ സംസ്ഥാനങ്ങൾ പരമാവധി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഗുജറാത്തിന് കാര്യമായ പുരോഗതി ഒന്നും കഴിഞ്ഞ കൊല്ലം കൈവരിക്കനായിട്ടില്ല. പട്ടികയിൽ ഏറ്റവവും മോശം പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ബീഹാറാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ആരോഗ്യ പരിപാലനത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാൻ രാജീവ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി . സുസ്ഥിര വികസന സൂചികയിൽ 14-ാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളും മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. ” ഐക്യരാഷ്ട്രസഭയുടെ 2030 ലെ സുസ്ഥിര വികസന ലക്ഷ്യം ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിക്കു. ഇതിനുവേണ്ടി ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. 2030 ൽ ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിക്കുമെന്ന് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ” അദ്ദേഹം പറയുകയുണ്ടായി .
ശുചിത്വം, നവീകരണം,വ്യവസായം, വെള്ളം എന്നിവ ഇന്ത്യയുടെ സ്കോറിൽ ഉയര്‍ച്ച രേഖപ്പെടുത്തി. 2018 ൽ ഇന്ത്യയുടെ സ്കോർ 57 ആയിരുന്നു . ഈ വര്‍ഷം 60 ആയി ഉയർന്നു. ലിംഗസമത്വം,പോഷകാഹാരം, എന്നീ മേഖലകളിൽ സര്‍ക്കാര്‍ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ടിൽ നിന്ന് വ്യക്തമാണ്. തമിഴ്നാട്, ത്രിപുര, ആന്ധ്രാപ്രദേശ്, മേഘാലയ, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.കേരളം ദാരിദ്രസൂചികയിൽ ഏഴാം സ്ഥാനത്താണ്. അതേസമയം ശുദ്ധജലം, ശുചീകരണം എന്നിവയിൽ കേരളത്തിന് മുന്നോട്ടുവരാൻ സാധിച്ചിട്ടില്ല.
മാലിന്യ സംസ്കരണത്തിലും കേരളം വളരെ പിന്നിലാണ് , മൊബൈൽ ഫോൺ സാന്ദ്രത, റോഡ്, ഇൻ്റർനെറ്റ്, മാലിന്യം ശേഖരിക്കാൻ സംവിധാനമുള്ള വാർഡുകളിൽ എന്നിവയിൽ കേരളം പുരോഗതി നേടിയിട്ടുണ്ട് . കേരളത്തിന് ലിംഗസമത്വത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ലിംഗസമത്വത്തിൽ ഒന്നാം സ്ഥാനത്ത് ഹിമാചൽ പ്രദേശും രണ്ടാം സ്ഥാനത്ത് കേരളവുമാണ്. ഗുജറാത്തിനാണ് സമാധാനം, നീതി തുടങ്ങിയവയുടെ ഗണത്തിൽ ഒന്നാം സ്ഥാനം.